കുട്ടികളുടെ വളർച്ചക്ക് വേണ്ട ഭക്ഷണങ്ങൾ


അമ്മമാർക്ക് എപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ടെൻഷനാണ്. ഒപ്പം ഒരുപിടി സംശയങ്ങളും. ആഹാരം ആവശ്യത്തിനു കഴിച്ചില്ലെങ്കിൽ അതോർത്ത് ടെൻഷൻ. കഴിച്ചാലോ ആവശ്യത്തിനുള്ള പോഷകങ്ങൾ ആഹാരത്തിലൂടെ അവന്റെ ഉള്ളിൽ എത്തിയിട്ടുണ്ടോ എന്ന സംശയം? ഇനി ഇതൊന്നും അല്ല, ആഹാരം കഴിക്കാത്ത കുട്ടികളുടെ കാര്യത്തിൽ. എന്ത് ട്രിക്ക് ഉപയോഗിച്ചാണ് ഇവനെ എന്തെങ്കിലും ഒന്ന് കഴിപ്പിക്കുക എന്ന അന്വേഷണം. പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യവുമാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുകയും വേണം. ഇതിനുള്ള പോംവഴികൾ എന്തൊക്കെയെന്നു നോക്കാം കുട്ടികളുടെ പോഷണ വർധനവിന് ∙ സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം, പ്രോട്ടീനും ഊർജ്ജവുമടങ്ങിയ വിഭവങ്ങളാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഉദാ. പുട്ട്, കടല, ഇഡ് ലി, സാമ്പാർ, ബ്രൗൺ ബ്രഡ്, മുട്ട സാൻഡ് വിച്ച്.. ∙ വളർച്ചയ്ക്കാവശ്യമായ മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുക ∙ ദിവസവും ഒരു നേരം ഓരോ കപ്പ് പച്ചക്കറി സാലഡ് (തക്കാളി, വെള്ളരിക്ക, കാരറ്റ്, കാബേജ്, സവാള) തുടങ്ങിയവ നാരങ്ങാനീര് ചേർത്ത് കുട്ടികൾക്ക് നൽകുക. ∙ പഴങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പേരയ്ക്ക, പപ്പായ, ചെറുപഴം.... ∙ കൊഴുപ്പും ഊർജ്ജവും കൂടിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. ഇവയ്ക്കു പകരം നിലക്കടല, എള്ളുണ്ട, ഈന്തപ്പഴം, ഇലയട, കൊഴുക്കട്ട തുടങ്ങിയവ കൊടുക്കാം ∙ ദിവസവും എട്ട് പത്ത് ഗ്ലാസ് (2-2 1/2 ലീറ്റർ വെള്ളം) കുട്ടികൾ ദിവസവും കുടിക്കണം. ∙ നല്ല ആരോഗ്യത്തിന് വ്യായാമം ശീലമാക്കാം. നടത്തം, സ്കിപ്പിങ്, ഡാൻസിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയവ കുട്ടികൾക്ക് അനുയോജ്യമായ വ്യായാമ മുറകളാണ്.

രമണൻ മലയാളം എന്നും പാടി നടക്കുന്ന ഈ പ്രണയ കാവ്യത്തിലെ പ്രധാന വരികൾ ശ്രദ്ധിക്കു..


* ചന്ദ്രിക കാനനച്ഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ? ആ വനവീധികളീ വസന്ത- ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും; ഇപ്പോളവിടത്തെ മാമരങ്ങള്‍ പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍ സംഗീതം‌പെയ്യുകയായിരിക്കും; പുഷ്പനികുഞ്ജങ്ങളാകമാനം തല്പതലങ്ങള്‍ വിരിച്ചിരിക്കും; കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍- പ്പൊട്ടിച്ചിരിക്കുകയായിരിക്കും- ഇന്നാവനത്തിലെക്കാഴ്ച കാണാ- നെന്നെയുംകൂടോന്നു കൊണ്ടുപോകൂ! * രമണന്‍ ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ- പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ; നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍, ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ! എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍ ചെന്നിടാനുള്ളതാണാപ്രദേശം. വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍ കണ്ണാടിയിട്ട നിലത്തു നീളെ, ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി- സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍ കല്ലിലും മുള്ളിലും വിന്ന്യസിക്കാ- നില്ല, ഞാന്‍ സമ്മതമേകുകില്ല! ഈ മണിമേടയില്‍ വിശ്വഭാഗ്യ- സീമ വന്നോളംതുളുമ്പിനില്‍ക്കേ, ആഡംബരങ്ങള്‍ നിനക്കു നിത്യ- മാനന്ദമഞ്ചമലങ്കരിക്കേ, നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും ഭവ്യപരിമളം വീശിനില്‍ക്കേ, ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക- ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ, പോരുന്നതെന്തിനു, ചന്ദ്രികേ, നീ പാറകള്‍ ചൂഴുമക്കാനനത്തില്‍? * ചന്ദ്രിക ഈ മണിമേടയിലെന്‍‌വിപുല- പ്രേമസമുദ്രമൊതുങ്ങുകില്ല; ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍- സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല; നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍ രമ്യവിശാലമാം മാറിടത്തില്‍, ഒന്നിച്ചിരുന്നു കുറച്ചുനേരം നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം! * രമണന്‍ പാടില്ല, പാടില്ല, നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ് * ചന്ദ്രിക ആലോലവല്ലികളെത്രയിന്നാ നീലമലകളില്‍ പൂത്തുകാണും! * രമണന്‍ ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ- രൊറ്റപ്പൂപോലുമില്ലാ വനത്തില്‍. * ചന്ദ്രിക അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന- തെന്തെല്ലാം പക്ഷികളായിരിക്കും! * രമണന്‍ ഇപ്പുഷ്പവാടിയിലെത്തിടാത്തൊ- രൊറ്റക്കിളിയുമില്ലാ വനത്തില്‍. * ചന്ദ്രിക എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ- നൊന്നാ മുരളിയെസ്സമ്മതിക്കൂ! * രമണന്‍ നിന്നെക്കുറിച്ചുള്ള ഗാനമല്ലാ- തിന്നീ മുരളിയിലൊന്നുമില്ല. * ചന്ദ്രിക എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍ നിന്നോടുകൂടി വരുന്നു ഞാനും! * രമണന്‍ എന്നുമതെന്നിലിരിപ്പതല്ലേ? എന്നു വേണെങ്കിലും കേള്‍ക്കരുതേ! * ചന്ദ്രിക എന്നാലതിന്നീ വിളംബമെന്തി;- നെന്നെയുംകൂടിന്നു കൊണ്ടുപോകൂ! * രമണന്‍ നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,- മിന്നുവേണ്ടിന്നുവേണ്ടോമലാളേ! * ചന്ദ്രിക എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ- മെന്തിനെന്നോടിത്തടസ്സമെല്ലാം? * രമണന്‍ കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം; തെറ്റിധരിക്കരുതെങ്കിലും നീ. നിന്നിലുപരിയായില്ലയൊന്നും മന്നിലെനിക്കെന്റെ ജീവിതത്തില്‍! * ചന്ദ്രിക നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി- ന്നിന്നൊരു വര്‍ഷം തികച്ചുമായി, അത്രയ്ക്കനഘമാണീ ദിവസം! തുഷ്ടി മൊട്ടിട്ടതാണി ദിവസം! ഇന്നെന്നപേക്ഷയെകൈവെടിയാ- തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ! * രമണന്‍ ഇന്നു മുഴുവന്‍ ഞാനേകനായ- ക്കുന്നിഞ്ചെരുവിലിരുന്നു പാടും; ഉച്ചയ്ക്കു പച്ചമരത്തണലില്‍ സ്വപ്നവും കണ്ടു കിടന്നുറങ്ങും; ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും; നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍- പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ! ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍! * ചന്ദ്രിക ജീവേശ, നിന്‍‌വഴിത്താരകളില്‍- പ്പൂവിരിക്കട്ടെ തരുനിരകള്‍ ഉച്ചത്തണലിലെ നിന്നുറക്കം സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ. ഇന്നു നിന്‍ ചിന്തകളാകമാനം സംഗീതസാന്ദ്രങ്ങളായിടട്ടെ! ഭാവനാലോലനായേകനായ് നീ പോവുക, പോവുക, ജീവനാഥ! (രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

വള്ളത്തോൾ നാരായണ മേനോന്റെ എന്റെ ഭാഷ എന്ന കവിത ശ്രദ്ധിക്കു.അമ്മിഞ്ഞപ്പാല് പോലെ ഹൃദ്യമായ ആ വരികളിൽ മാതൃഭാഷയോടുള്ള ഇഷ്ടം ആവോളമുണ്ട്. ഈ കവിത ചൊല്ലിയവർക്ക് ഒരിക്കലും മലയാളത്തെ മറക്കാൻ കഴിയില്ല. അമ്മയെ സ്നേഹിക്കുമ്പോലെ മലയാളത്തേയും നാം സ്നേഹിച്ചു പോകും... തീർച്ച ...


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം– ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്? മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ. അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ! ഏതൊരു വേദവുമേതൊരു ശാസ്ത്രവു– മേതൊരു കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു– മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍; അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.  

അമ്മതൻ അമ്മിഞ്ഞപ്പാല് നുകർന്നാലെ നമ്മൾക്ക മൃതം

അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് കുഞ്ഞിന് ഗുണകരമാവുമെങ്കില്‍ എത്രവിലകൂടിയ ടോണിക്ക് വാങ്ങിക്കൊടുക്കാനും അമ്മമാര്‍ തയ്യാറാകും. എന്നാല്‍ പ്രകൃതിദത്തമായ അമ്മിഞ്ഞപ്പാലിന്റെ എണ്ണമറ്റ ഗുണങ്ങള്‍ ഓര്‍ക്കുന്നവര്‍ എത്രപേരുണ്ട്? അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്. ഇക്കാരണത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. മുലപ്പാലിന്റെ രോഗപ്രതിരോധശക്തിയെക്കുറിച്ച് ചില വിവരങ്ങള്‍: വയറ്റിളക്കം തടയും ചെവിരോഗം ചെറുക്കും ജനിച്ച ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുമെന്ന് ഒട്ടേറെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ചെവിയിലെ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്. ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന് കഴിവുണ്ട്. പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല്‍ കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍. ഇതേരീതിയില്‍ ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.ഇമ്മ്യൂണോഗ്ലോബിന്‍-എ എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്. കൃത്രിമപോഷണങ്ങള്‍ കഴിക്കുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ കുടിക്കുന്നവരേക്കാള്‍ തടി കൂടിയിരിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇത് പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്താര്‍ബുദം ചെറുക്കും മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി (ദോഷവസ്തുക്കളുടെ വീര്യം കെടുത്തുന്ന വസ്തു) കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം. പ്രമേഹം അകറ്റും ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹം (ഇന്‍സുലിന്‍ ഉദ്പാദനത്തിലെ കുറവുകൊണ്ടുണ്ടാകുന്നത്) വരാനുള്ള സാധ്യത കുറവാണ്. മൂന്നുമാസത്തില്‍ കുറഞ്ഞ കാലം മാത്രം മുലപ്പാല്‍ കുടിക്കുകയും തുടര്‍ന്ന് പശുവിന്‍ പാലിലേക്ക് മാറുകയും ചെയ്യുന്ന കുട്ടികള്‍ക്ക് രോഗസാധ്യത വര്‍ധിച്ചതായും തെളിഞ്ഞിട്ടുണ്ട്. കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും (തലയോട്ടിയിലെ മെനിഞ്ചസിനെ ബാധിക്കുന്ന രോഗം) ഇവ കൂടാതെ രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും. നവജാത ശിശുമരണം തടയുന്നു നവജാത ശിശുക്കളെ സംബന്ധിച്ച് അപൂര്‍വമെങ്കിലും അപകടകരമായ അവസ്ഥയാണ് സിഡ്‌.ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് ഇത് സംഭവിക്കുന്നതായി കാണുന്നത്. മുലപ്പാല്‍ ഈ അപകടത്തെ ചെറുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അലര്‍ജിയില്‍ നിന്ന് സുരക്ഷ ആസ്ത്മ അടക്കമുള്ള അലര്‍ജി രോഗങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും. പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ക്കുപോലും മുലപ്പാലിലെ ഘടകങ്ങള്‍ പ്രതിരോധശക്തി നല്‍കും. ബുദ്ധി ശക്തിക്ക് കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. പൊണ്ണത്തടിയെ പേടിക്കേണ്ട മുലപ്പാല്‍ മാത്രം കുടിക്കുകയും ആറുമാസത്തിനുശേഷവും തുടരുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. 61 പഠനങ്ങള്‍ ക്രോഡീകരിച്ച ശാസ്ത്രജ്ഞന്മാര്‍ 2005 ല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസം ശരാശരി 400 മുതല്‍ 600 കലോറിവരെ അധികമായി ചെലവഴിക്കുന്നുണ്ട്. അതിനനുസരിച്ച് അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. എന്നാല്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ. മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും. പാലൂട്ടല്‍ തുടങ്ങുമ്പോള്‍ താല്‍ക്കാലികമായി കാത്സ്യത്തിന്റെ അഭാവം സ്ത്രീകളില്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് നികത്തപ്പെടുമെന്നും എല്ലുകളുടെ കരുത്ത് കൂടുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. മനോസംഘര്‍ഷം കുറയ്ക്കുമെന്നതാണ് മുലയൂട്ടലിന്റെ മറ്റൊരു പ്രധാന ഗുണം. മനോസംഘര്‍ഷം വഴിയുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളില്‍ നിന്നും മുലയൂട്ടല്‍ മോചനം നല്‍കും. മുലയൂട്ടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ ഗുണകരമാവുന്നത്. കൂടാതെ പ്രസവത്തിനുശേഷം ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി പ്രസവാനന്തരം ഉണ്ടായേക്കാവുന്ന രക്തസ്രാവം ഇല്ലാതാക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു.

ഇനി ഇലഞ്ഞി കണ്ടാൽ അറിയില്ലെന്ന് പറയല്ലേ


ഇലഞ്ഞി


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി (Mimosops Elengi [1]). ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ്‌ ഉണ്ടാകുന്നതു്.[2] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്.[3] ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും

ആ പ്രിക്കോട്ട് - നോക്കൂ


താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്