രമണൻ മലയാളം എന്നും പാടി നടക്കുന്ന ഈ പ്രണയ കാവ്യത്തിലെ പ്രധാന വരികൾ ശ്രദ്ധിക്കു..


* ചന്ദ്രിക കാനനച്ഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ? ആ വനവീധികളീ വസന്ത- ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും; ഇപ്പോളവിടത്തെ മാമരങ്ങള്‍ പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍ സംഗീതം‌പെയ്യുകയായിരിക്കും; പുഷ്പനികുഞ്ജങ്ങളാകമാനം തല്പതലങ്ങള്‍ വിരിച്ചിരിക്കും; കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍- പ്പൊട്ടിച്ചിരിക്കുകയായിരിക്കും- ഇന്നാവനത്തിലെക്കാഴ്ച കാണാ- നെന്നെയുംകൂടോന്നു കൊണ്ടുപോകൂ! * രമണന്‍ ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ- പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ; നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍, ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ! എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍ ചെന്നിടാനുള്ളതാണാപ്രദേശം. വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍ കണ്ണാടിയിട്ട നിലത്തു നീളെ, ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി- സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍ കല്ലിലും മുള്ളിലും വിന്ന്യസിക്കാ- നില്ല, ഞാന്‍ സമ്മതമേകുകില്ല! ഈ മണിമേടയില്‍ വിശ്വഭാഗ്യ- സീമ വന്നോളംതുളുമ്പിനില്‍ക്കേ, ആഡംബരങ്ങള്‍ നിനക്കു നിത്യ- മാനന്ദമഞ്ചമലങ്കരിക്കേ, നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും ഭവ്യപരിമളം വീശിനില്‍ക്കേ, ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക- ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ, പോരുന്നതെന്തിനു, ചന്ദ്രികേ, നീ പാറകള്‍ ചൂഴുമക്കാനനത്തില്‍? * ചന്ദ്രിക ഈ മണിമേടയിലെന്‍‌വിപുല- പ്രേമസമുദ്രമൊതുങ്ങുകില്ല; ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍- സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല; നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍ രമ്യവിശാലമാം മാറിടത്തില്‍, ഒന്നിച്ചിരുന്നു കുറച്ചുനേരം നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം! * രമണന്‍ പാടില്ല, പാടില്ല, നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ് * ചന്ദ്രിക ആലോലവല്ലികളെത്രയിന്നാ നീലമലകളില്‍ പൂത്തുകാണും! * രമണന്‍ ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ- രൊറ്റപ്പൂപോലുമില്ലാ വനത്തില്‍. * ചന്ദ്രിക അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന- തെന്തെല്ലാം പക്ഷികളായിരിക്കും! * രമണന്‍ ഇപ്പുഷ്പവാടിയിലെത്തിടാത്തൊ- രൊറ്റക്കിളിയുമില്ലാ വനത്തില്‍. * ചന്ദ്രിക എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ- നൊന്നാ മുരളിയെസ്സമ്മതിക്കൂ! * രമണന്‍ നിന്നെക്കുറിച്ചുള്ള ഗാനമല്ലാ- തിന്നീ മുരളിയിലൊന്നുമില്ല. * ചന്ദ്രിക എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍ നിന്നോടുകൂടി വരുന്നു ഞാനും! * രമണന്‍ എന്നുമതെന്നിലിരിപ്പതല്ലേ? എന്നു വേണെങ്കിലും കേള്‍ക്കരുതേ! * ചന്ദ്രിക എന്നാലതിന്നീ വിളംബമെന്തി;- നെന്നെയുംകൂടിന്നു കൊണ്ടുപോകൂ! * രമണന്‍ നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,- മിന്നുവേണ്ടിന്നുവേണ്ടോമലാളേ! * ചന്ദ്രിക എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ- മെന്തിനെന്നോടിത്തടസ്സമെല്ലാം? * രമണന്‍ കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം; തെറ്റിധരിക്കരുതെങ്കിലും നീ. നിന്നിലുപരിയായില്ലയൊന്നും മന്നിലെനിക്കെന്റെ ജീവിതത്തില്‍! * ചന്ദ്രിക നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി- ന്നിന്നൊരു വര്‍ഷം തികച്ചുമായി, അത്രയ്ക്കനഘമാണീ ദിവസം! തുഷ്ടി മൊട്ടിട്ടതാണി ദിവസം! ഇന്നെന്നപേക്ഷയെകൈവെടിയാ- തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ! * രമണന്‍ ഇന്നു മുഴുവന്‍ ഞാനേകനായ- ക്കുന്നിഞ്ചെരുവിലിരുന്നു പാടും; ഉച്ചയ്ക്കു പച്ചമരത്തണലില്‍ സ്വപ്നവും കണ്ടു കിടന്നുറങ്ങും; ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും; നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍- പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ! ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍! * ചന്ദ്രിക ജീവേശ, നിന്‍‌വഴിത്താരകളില്‍- പ്പൂവിരിക്കട്ടെ തരുനിരകള്‍ ഉച്ചത്തണലിലെ നിന്നുറക്കം സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ. ഇന്നു നിന്‍ ചിന്തകളാകമാനം സംഗീതസാന്ദ്രങ്ങളായിടട്ടെ! ഭാവനാലോലനായേകനായ് നീ പോവുക, പോവുക, ജീവനാഥ! (രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

No comments:

Post a Comment

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്