പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി
അരളി ച്ചെടിയുടെഇലതന്നടിയിൽ
പൂമ്പാറ്റ തളിരുണ്ടു.
പൂവിൽ തുള്ളും പൂവതു പോലെ
പൂന്തേനുണ്ടു കഴിഞ്ഞു
ഒരു നാൾ സൂര്യനുദിച്ചുണർന്നപ്പോൾ
ചിറകുവിരിച്ചു പറന്നു

കൊക്കമ്മാവൻ

കൊക്കമ്മാവന് വയസ്സായപ്പോൾ കണ്ണുകൾ രണ്ടും കാണാതായ്
പട്ടിണി കൊണ്ട് വലഞ്ഞാ കൊക്ക് കൂട്ടിൽ തന്നെയിരിപ്പായി
കുളക്കരെയുള്ളൊരു പൊന്മാൻ ചേട്ടൻ
കൊക്കമ്മാവന് തുണയായി
കൊത്തിയെടുക്കും മീനുക്കളൊക്കെ
നൽകും കൊക്കമ്മാവന് പതിവായ്

മുന്തിരിങ്ങ.


വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ൻ പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ൻ ഉണ്ടാക്കുന്ന വീഞ്ഞ് , പഴചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉതപാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് ( വാഴപ്പഴം, ആപ്പിൾ എന്നിവക്ക് മുന്നിൽ)

പൂക്കുന്നിതാ മുല്ല... മഹാകവി കുമാരനാശാന്റെ ഈ കവിത നമ്മളെ പഴയ ഒരു കേരള ഗ്രാമത്തിൽ കൊണ്ടു ചെന്നെത്തിച്ച പ്രതീതി ഉണ്ടാക്കും.. തീർച്ച


പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം എല്ലാടവും പുഷ്പഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു (2) ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ.. പാടിപ്പറന്നെത്തിയീത്തത്ത എല്ലാം (2) കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം.. ചന്തം കരയ്ക്കേറെയായി ശീതവും പോയന്തിക്ക് പൂങ്കാവിലാളേറെയായി (2) സന്തോഷമേറുന്നൂ.. ദേവാലയത്തില്‍ സന്തോഷമേറുന്നു ദേവാലയത്തില്‍ പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

പണ്ട് ആമയുമായി ഓട്ടപ്പന്തയം വെച്ച പാവത്താനായ ഈ ഓട്ടക്കാരന്റെ ചെറുവിശേഷം ഇതാ


ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ്‌ മനുഷ്യർ വളർത്തുന്നത്. മുയൽ, പിക, ഹെയർ എന്നിവ ചേർന്നതാണ് ലഗൊമോർഫ എന്ന ഓർഡർ. മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ് കൊടുക്കേണ്ടതുമാണ്

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്