മുന്തിരിങ്ങ.


വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ൻ പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ൻ ഉണ്ടാക്കുന്ന വീഞ്ഞ് , പഴചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉതപാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് ( വാഴപ്പഴം, ആപ്പിൾ എന്നിവക്ക് മുന്നിൽ)

പൂക്കുന്നിതാ മുല്ല... മഹാകവി കുമാരനാശാന്റെ ഈ കവിത നമ്മളെ പഴയ ഒരു കേരള ഗ്രാമത്തിൽ കൊണ്ടു ചെന്നെത്തിച്ച പ്രതീതി ഉണ്ടാക്കും.. തീർച്ച


പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം എല്ലാടവും പുഷ്പഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു (2) ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ.. പാടിപ്പറന്നെത്തിയീത്തത്ത എല്ലാം (2) കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം.. ചന്തം കരയ്ക്കേറെയായി ശീതവും പോയന്തിക്ക് പൂങ്കാവിലാളേറെയായി (2) സന്തോഷമേറുന്നൂ.. ദേവാലയത്തില്‍ സന്തോഷമേറുന്നു ദേവാലയത്തില്‍ പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

പണ്ട് ആമയുമായി ഓട്ടപ്പന്തയം വെച്ച പാവത്താനായ ഈ ഓട്ടക്കാരന്റെ ചെറുവിശേഷം ഇതാ


ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ്‌ മനുഷ്യർ വളർത്തുന്നത്. മുയൽ, പിക, ഹെയർ എന്നിവ ചേർന്നതാണ് ലഗൊമോർഫ എന്ന ഓർഡർ. മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ് കൊടുക്കേണ്ടതുമാണ്

തുമ്പീ തുമ്പീ വാ വാ ... കുഴിയാന തുമ്പിയായതെങ്ങനെയെന്ന് അറിയേണ്ടേ


രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല.
ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ തേനീച്ച, ചിത്രശലഭങ്ങൾഎന്നിവയെ ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ കുളങ്ങൾ കായലുകൾ നീർച്ചാലുകൾ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടുവരുന്നു.
കല്ലൻതുമ്പികളേയും സൂചിത്തുമ്പികളേയും ഇൻസെക്റ്റ്ഉൾപ്പെടുന്ന ഒഡോനേറ്റ (Odonata) എന്ന വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നു.
ഇന്ന് ലോകത്തിൽ 600 ജനുസുകളിലായി 6500 ഓളം ഇനങ്ങൾ ഉണ്ട്. ഇന്ത്യയിൽ 500-ലധികം തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.
പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ജീവിവർഗ്ഗമാണ് തുമ്പികൾ. പ്രാദേശിക മേധാവിത്വം കൂടുതലായി പുറപ്പെടുവിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതാ പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഈ പ്രവർത്തിക്കു വേണ്ടിയും അതോടൊപ്പം കൂടുതൽ പെൺതുമ്പികളുമായി ഇണ ചേരുവാനുമാണ് ഇവ കൂടുതലായി സമയം ചെലവാക്കുക.

കൈതച്ചക്ക കഴിച്ചിട്ടില്ലേ.. കൈതയുടെ വിശേഷങ്ങളറിയേണ്ടേ


  ഉഷ്ണമേഖല സസ്യമായ കൈതയുടെഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബിഎന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക.
കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യംഎന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.  ചില ഭാഗങ്ങളിൽ ഇത് കന്നാരിച്ച ക്ക' ചെടിപുറുതി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു. തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്. കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.

അണ്ണാരക്കണ്ണൻ


സസ്തനികളിൽ കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ (Squirrel, Sciuridae). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. ഓസ്ട്രേലിയ,മഡഗാസ്കർ, തെക്കെ അമേരിക്കയുടെതെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
അണ്ണാറക്കണ്ണൻ, മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ, കുഞ്ഞൻ അണ്ണാൻ, കാട്ടുവരയണ്ണാൻ, പാറാൻ, കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ
കണ്ടുവരുന്നത്.ഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഹിമാലയൻ മാർമറ്റ് അഥവാ വുഡ്‌ചക് ശൈത്യകാലത്ത് ശിശിരനിദ്ര (hibernation) ചെയ്യുന്നവയാണ്.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കുഞ്ചൻ നമ്പ്യാറുടെ ചില വരികൾ ചൊല്ലി നോക്കു.. ഫലിതം ഇത്രയും തന്മയത്തത്തോടെ അവതരിപ്പിച്ച തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവിന്റെ സ്മരണ പുതുക്കാം


നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല; ആയതുകേട്ടുകലമ്പിച്ചെന്ന ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു. ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവന പ്പുരയുടെ ചുറ്റും മണ്ടി നടന്നു. വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍ ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല അഞ്ഞൂറു വയസ്സുല്ലോരപ്പൂപ്പന്മാരുമിപ്പോള്‍ കുഞ്ഞായിട്ടിരിക്കുന്നോ,രപ്പൂപ്പനവര്‍ക്കുണ്ട് കഞ്ഞിക്കു വകയില്ല വീടുകളിലോരെടത്തും കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറയരികൊണ്ടു പോര . പത്തു നൂറു പറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതു കൊണ്ട- ങ്ങത്രമാത്രം രണ്ടു വറ്റു വിളമ്പുമ്പോള്‍ എത്തുമെല്ലാം പത്തുകോടി ജനമുണ്ട് പല്ലു പോയിട്ടൊരു വീട്ടില്‍ കൊത്തിവെച്ച പാവ പോലെ തിങ്ങിവിങ്ങിക്കിടക്കുന്നു കണ്ണിലെ പോളകള്‍ കൂടി നരച്ചുള്ള നരന്മാര്‍ക്ക് എണ്ണ മില്ലീ വണ്ണമുള്ള പെണ്ണുങ്ങള്‍ ക്കുമില്ലയെണ്ണം വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍ കാരസ്കരഘൃതം ഗുല്‍‍ഗുലുതിക്തകം ചേരുന്ന നെയ്കളുമെണ്ണപൊടികളും സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ- ന്നോരോവിധം പണം കൈക്കലാക്കീടുന്നു. ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു. വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും ഒട്ടല്ലൂണിനു വട്ടം പലവിധ മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം; തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം; മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ; വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം; നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം; വീട്ടിലിരിക്കും നായന്മാർ പട വില്ലും കുന്തവുമേന്തിച്ചൊല്ലും- വേലയെടുത്തു പൊറുക്കണ മെല്ലാനാളും പാർത്താ ദശമുഖഭവനേ; കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം. രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊ ണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ. സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും. നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടിൽ നടത്താതിരിക്കണം. ഉണ്ണണമെന്നും മുറങ്ങണമെന്നും, പെണ്ണുങ്ങളൊടു രസിക്കണമെന്നും കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു വസ്തുവിചാരമൊരിക്കലുമില്ല. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ. കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ? മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം. തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ. വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ. ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ. എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം. നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നിനക്കെടാ തോന്നുവാൻ എന്തെടോ സംഗതി നാട്ടിൽപ്രഭുക്കളെക്കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ

പക്ഷികൾ


രണ്ടുകാലും ശരീരത്തിൽ തൂവലും ഉള്ള അണ്ഡജങ്ങളാണ് (മുട്ടയിൽ ജനിക്കുന്നവ) പക്ഷികൾ. പക്ഷങ്ങൾ അഥവാ ചിറകുകൾഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം ഒട്ടകപ്പക്ഷി, കിവി തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: പെൻഗ്വിൻ
കാഴ്ചശക്തിയും ശ്രവണശക്തിയും വളരെ അധികം വികാസം പ്രാപിച്ചിരിക്കുന്നു. മൂങ്ങക്കൊഴികെ എല്ലാ പക്ഷികൾക്കും തലയുടെ ഇരുവശങ്ങളിലുമായാണ് കണ്ണുകൾ. അതുകൊണ്ട് ഓരോ കണ്ണും വെവ്വേറെ കാഴ്ചകളാണ് കാണുന്നത് (monolocular view). ഹൃദയത്തിന് നാല് അറകളുണ്ട്. ശരീര ഊഷ്മാവ് 1050F - 1100F ആണ്. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്.
അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ്കൊക്കായി മാറി. പല്ലുകൾ കാലക്രമേണ  അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ്കൊക്കായി മാറി. പല്ലുകൾ കാലക്രമേണ ഇല്ലാതായി. വാലിൽ തൂവൽ മുളച്ച് അസ്ഥികൾ പൊള്ളയായും, തോൾ എല്ലുകൾ ചേർന്ന് തോണിയുടെ അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടു കൂടിയുള്ളവയാക്കിമാറ്റി.
ജുറാസ്സിക്‌ കാലത്ത് ഉണ്ടായിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് പക്ഷികൾ പരിണാമം പ്രാപിച്ചത് . പക്ഷികൾ ഇന്ന് ഏകദേശം 9,900 വർഗ്ഗങ്ങളായി പരിണാമം പ്രാപിച്ചിരിക്കുന്നു. തെറാപ്പോഡ എന്ന വിഭാഗത്തിലാണ് പക്ഷികൾ ഉൾപ്പെടുന്നത്.

പൂമ്പാറ്റ


പൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ. ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ(Phylum) ആർത്രോപോഡയിലെഇൻസെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു.

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്