വള്ളത്തോൾ നാരായണമേനോന്റെ വാത്സല്യം തുളുമ്പുന്ന ഈ വരികൾ മൂളാത്ത അമ്മമാരുണ്ടാവില്ല. ഈ കവിതയുടെ പൂർണ്ണ രൂപം ഒന്നു പാടി നോക്കൂ


എന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്‍ കുഞ്ഞുറങ്ങിക്കൊള്‍- കെന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്റെ തങ്കം  നാളെ പുലര്‍കാലത്തുന്മേഷമിന്നത്തെ- ക്കാളുമിണങ്ങി ഉണര്‍ന്നെണീപ്പാന്‍  (എന്‍ കുഞ്ഞു ) എല്ലാര്‍ക്കും നിദ്രതന്‍ അങ്കത്തില്‍ വിശ്രമി- ച്ചുല്ലാസം കോലുവാന്‍ കാലമായി  വെള്ളിച്ചാര്‍ ഒത്തു വിളങ്ങും നിലാവിതാ  വെള്ളക്കിടക്ക വിരിച്ചു നീളെ  (എന്‍ കുഞ്ഞു ) മാന്തളിര്‍ തിന്നു മദിച്ചോരിളം കുയില്‍  പൂന്തേന്‍ കുഴമ്പാല്‍ നിന്‍ കര്‍ണ്ണയുഗ്മം  പാടെ നിറപ്പാനായ് തന്‍ ഗളനാളത്താല്‍ ഓടക്കുഴലിടയ്ക്കൂതിടുന്നു  (എന്‍ കുഞ്ഞു ) സ്വച്ഛസമീരന്‍ എന്നോമനക്കുട്ടന്റെ നല്‍ ചെങ്കുരുന്നൊളി മെയ് തലോടാന്‍  പിച്ചകമുല്ലപ്പൂം തൊങ്ങല്‍ ചലിപ്പിച്ചു  പിച്ച നടന്നിതാ വന്നീടുന്നു  (എന്‍ കുഞ്ഞു ) ആമ്പല്‍പ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു  കൂമ്പുന്നതിന്‍ ഭംഗി കാണുവാനോ  സാമ്പ്രതം നോക്കി നില്‍ക്കുന്നു നഭസ്സിങ്കല്‍ ആമ്പല്‍ വിടര്‍ത്തുന്നൊരമ്പിളി താന്‍  (എന്‍ കുഞ്ഞു )

No comments:

Post a Comment

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്